Friday, March 7, 2008

റാഷിദയുടെ കവിതകള്‍

രാത്രിയുടെ മനസ്സ്‌ ഓര്‍മ്മകളുടെ നിലാവാണു.

ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും

ഇടയ്ക്കുള്ള നിനവുകളില്‍

പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന

ഓര്‍മ്മകളുടെ നിലാവ്‌.

ഈ വരികള്‍ എഴുതിയത്‌ ആധുനികതയുടേയൊ ഉത്തരാധുനികതയുടേയൊ ലേബലില്ലാത്ത റാഷിദ എന്ന വിദ്യാര്‍ഥിനിയാണു. ഈ കവിതകളില്‍ ജാടകളില്ല. റാഷിദയുടെ കവിതകള്‍ നിലാവായി ഹൃദയത്തില്‍ നിറയുന്നു. മഹാകവിപട്ടംകെട്ടിയ പലരും പടച്ചുവിടുന്ന 'വളിപ്പുകളുടെ' ഇടയില്‍ ഈ കവിതകള്‍ വലിയൊരു ആശ്വാസമാണു. ഈ കവിതകള്‍ പ്രസിദധപ്പെടുത്തിയ ഭാഷാപോഷിണിക്കും (ഡിസംബര്‍ ലക്കം) കവിതകള്‍ അയച്ചുകൊടുത്ത അരുണാദേവിടീച്ചര്‍ക്കും എം.എന്‍.കാരശ്ശേരിക്കും നന്ദി. 'ഒരു പത്തിരി വട്ടത്തില്‍ ജീവിച്ച്‌ മരിക്കാന്‍' ഇഷ്ടപ്പെടുന്ന റാഷിദയില്‍നിന്ന് കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.